Saturday, March 28, 2009

വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും

പ്രിയ സ്നേഹിതാ....
വരൂ... നമുക്കൊന്നായ് നടക്കാം..
ചക്രവാളം വരെയും...
പ്രപഞ്ചത്തിന്നനന്തത വരെയും...
നമുക്കൊന്നായ് നടക്കാം...
മണ്ണാങ്കട്ടയും കരിയിലയും
കാശിക്കു പോയതുപൊലെ...
തകര്‍ത്തു പെയ്യുന്ന പേമാരിയില്‍
നിനക്കായ് ഞന്‍ ഓലക്കുടയാകാം...
എന്റ്റെ കാര്‍കൂന്തലിന്നിരുട്ടില്‍
നിന്നെ ഞന്‍ ഒളിപ്പിച്ചു വയ്ക്കാം...
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...
കൊടുങ്കാറ്റിലെന്‍ കാലിടറുമ്പോള്‍
എനിക്കു മുകളില്‍ ഒരു ഭാരമായമരുക !
സ്നേഹത്തിന്റ്റെ കരങ്ങളെന്നെ
സുരക്ഷിതയാക്കട്ടെ !
നിന്റ്റെ നെഞ്ചില്‍ തല ചായ്ച്ച്
ഞാന്‍ വിശ്രമിക്കട്ടെ !
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...
ഒടുവില്‍ കാറ്റും മഴയും ഒരുമിച്ച്
വരുവോളം..
വീഥിയിലെവിടെയൊ വിധി
വേര്‍പെടുത്തുവോളം...
മഴയിലലിഞ്ഞും കാറ്റില്‍ പറന്നും
ഒരു കഥയായ് മായുവോളം..
പ്രിയ സ്നേഹിതാ..
നമുക്കൊന്നായ് നടക്കാം...

Monday, March 23, 2009

കറുപ്പും വെളുപ്പും

അവനാണ് ...
എനിക്ക് ആ പേന സമ്മാനിച്ചത് ...
അവന്റെ പുഞ്ചിരി പോലെ,
വെളുത്ത, സ്വര്ണ്ണനിറങ്ങള് കൊത്തിയ,
മനോഹരമായ പേന..
എന്റെ ഹൃദയപേടകത്തിനുള്ളില്
ആരും തൊടാതെ,
അലിഞ്ഞു തീരാത്ത
ഹിമകണം പോലെ,
ഞാനൊളിച്ചു വച്ചു
ഓരു സന്ധ്യയില് ഞാനെന്തോ കുറിക്കാ-
നെടുക്കവേ അതില് നിന്നുറന്നത്
കറുത്ത മഷിയായിരുന്നു
എന്റെ പാപക്കറകള് പോലെ

Thursday, March 19, 2009

വസുന്ധര കരയുന്നു

അന്ന്,
പെറ്റെഴുന്നേറ്റൊരു
സുന്ദരിയായിരുന്നു ഞാന്
ഓലക്കുടയായ് തീര്ന്നാകാശം
തുണയായ് നിന്നു ദിനരാത്രങ്ങള്..
ചാരുലതകളാല് ഹരിതകഞ്ചുകം
സിന്ദൂരച്ചെപ്പു തന്നാദിത്യന്..
ഇന്ന്,
വിരുന്നെത്തും മേഘമാലാഖ തന്
വെണ്കുപ്പായം കറുത്തു
പ്രസവിക്കാന് മടിക്കുമൊരു
ഗര്ഭിണിയേപ്പോല്
മൂടിക്കിടക്കുന്നു ഗഗനം
നിനക്കായ് പേറ്റുനോവും പേറി
ശ്വാസം വലിക്കുന്നു ഞാന്
നിന്റെ ഗര്ഭപാത്രത്തിലുറങ്ങും
കുരുന്നിനെ മുക്തയാക്കുക
അതിന് ചിരിയിലലിയട്ടെ
എന് ഹൃദയവേദന
കുരുന്നു രാഗമെന്, വരണ്ട
നെഞ്ചില് പെയ്തിറങ്ങട്ടെ
അതിന്‍ കുളിരില്‍
നനയട്ടെ ചുണ്ടുകള്‍
കരിഞ്ഞു പോകുന്നുടുപ്പുകള്‍
അകലുന്നു നൂപുരക്കണ്ണികള്‍...
ഉതിര്‍ന്നു വീഴുന്നു കാതിലോലകള്‍..
നിലാവിന്റ്റെ നെഞ്ചിലുതിര്‍ന്ന
നേര്‍ത്ത മിടിപ്പുകളെവിടെ ?
വീര്‍ത്ത ജഠരമെന്തേ നിന്നെ
വീര്‍പ്പുമുട്ടിക്കാത്തൂ.. ?
കരിഞ്ഞു വീഴും നീഡങ്ങളുടെ
നെടുവീര്‍പ്പു മാത്രം..
കറുത്തിരുണ്ട രാത്രിയിലെ
കൂമന്റ്റെ മൂളല്‍ മാത്രം...
കനക്കുന്ന നെഞ്ചു തടവി,
വരളുന്ന തൊണ്ട ചിനക്കി
ഞാന്‍ കേഴുന്നു, തരിക
ഇറ്റു ജലം - അതിന്‍
തണുപ്പരിച്ചിറങ്ങട്ടെ
എന്‍ മജ്ജയില്‍...

പ്രണയം

ആദ്യമാദ്യം ഞാനവന്റെ മൊബൈലില്
മെസേജായെത്തി
ഇന്ബോക്സുകള് നിറയവേ,
മെമ്മറി പോരെന്നവനറിഞ്ഞു
മെമ്മറി കൂടിയ പുത്തന് സെല്ഫോണില്
ഇഷ്ടം നിറയും റിംഗ്ടോണുകളായ്
അവനുമാത്രം കേള്ക്കാന്
അവനുമാത്രം കാണാന്
നിന് മുഖം കാണാന്
നിന് ചിരി കേള്ക്കാന്
ഈ ഫോണ് പോരെന്നവന് പറഞ്ഞു
ക്യാമറ ഫോണിലെ ആദ്യപ്രൊഫൈലില്
എന് നൊന്പരം വെറും വൈബ്രേഷനായ്
പിന്നെ ഞാന് നീളും നിശബ്ദതയായ്
അവനുടെ ഫോണിലും ജീവനിലും